Thursday, May 28, 2009

സംസാരം

മരങ്ങളോടും കിളികളോടും

സം സാരിക്കുമായിരുന്നു-അപ്പുപ്പന്‍

കവിതക്കുവേണ്ടി മധുരം പുരട്ടിയ വാക്കുകളല്ലിത്

തേങ്ങയുടച്ചുണക്കാനിടുമ്പോള്‍

കാക്കകളേയും

ഒഴിക്കെണ്ണം കുറയുമ്പോള്‍

തെങ്ങുകളേയും

വഴക്കു പറയുന്നതു കേട്ടിട്ടുണ്ട്.

പശുവിനോടും പട്ടിയോടും

വയലിനോടും ചാഴിയോടും

കോഴിയോടും കോവലിനോടും

സംസാരിക്കുമായിരുന്നു.

അച്ഛനു പക്ഷേ പശുഭാഷ മാത്രമേ കിട്ടിയുള്ളൂ...

തിരിയുന്നില്ലെനിക്കെന്‍റെ

മകന്‍റെ ഭാഷയും

No comments:

Followers