Tuesday, September 30, 2014

വിപരീതം
------------------------
ബസ്റ്റോപ്പില്‍ നില്‍ക്കുന്നൂ
രണ്ടു പെണ്കുട്ടികള്‍

ഒന്നു നാഗരികം
ഒന്നു ഗ്രാമീണം

പട്ടിന്‍റെ പാവാടയും
തുളസിക്കതിരും
പുറമേ പരിഭ്രമവും
ഉള്ളില്‍ കള്ളച്ചിരിയുമായി
നാഗരികം

ഫാഷന്‍ജീന്‍സും
മഴവില്‍ക്കുപ്പായവും
ഹൈഹീലില്‍ പൊക്കിനിര്‍ത്തിയ
വ്യാജധൈര്യവും
ഉള്ളിലങ്കലാപ്പുമായ്
ഗ്രാമീണം

സമത്വം
............................േ
മഴയങ്ങനെ പെയ്യുകയാണ്
ശാന്‍തമായി
ക്ഷമയോടെ

ഏറ്റം വലുതെന്നും
എന്‍റേതെന്‍റേതെന്നും
വിസ്മയമെന്നുമനശ്വരമെന്നും
പാടിനീട്ടിയ വൃത്തവും ചതുരവും
അപാരമൊരു
നേര്‍ വരക്കുകീഴില്‍

നോക്കൂ
ഇടയ്ക്കിടെയുള്ള വെള്ളിടിവെട്ടങ്ങളില്‍
ഒരു അരയാലില തുള്ളുന്നു, ഒാളങ്ങളില്‍
അതിലുണ്ട്
രണ്ടു വിത്തുകള്‍
സ്വര്‍ഗത്തിന്‍റെയും
നരകത്തിന്‍റെയും.........

Saturday, September 20, 2014

വീട്
-----------
വീടന്നെനിക്കിരുളായിരുന്നു
ചുവരുകളായിരുന്നു.

ഇരുളിലിന്നൊറ്റയായി
ഒറ്റയായി
നടന്നലഞ്ഞവന്
ഇരുളുമല്ല
ചുവരുമല്ല.

നിവരാതെ
നോക്കാതെ
വീടേറുമ്പോള്‍
ഞാനൊന്നും കണ്ടില്ലെന്ന്
കള്ളച്ചിരി  ചിരിക്കുന്നു വീട്

2007

Monday, September 15, 2014

ദോഷാലോചനം
........................................

പറഞ്ഞു പറഞ്ഞു വരുമ്പോള്‍
നേര്‍ക്കു നേരായി
നേര്‍ത്തു പോകുന്നു ഞാന്

Friday, September 12, 2014

ദുര്‍ബലന്‍
---------------
കരുത്തനാമനുജന്‍െറ
കരുത്തില്ലാ ജേൃഷ്ഠന്‍ ഞാന്

മൂപ്പുണ്ടെന്നതു മാത്‌രം
മുഴുപ്പെന്നാലൊട്ടുമില്ല

അരങ്ങത്താണവനെന്നും
അണിയറയിലൊതുങ്ങും ഞാന്‍

അരങ്ങത്തു വരാനുള്ളൊ-
രവസരം ഞാന്‍ കാത്തിരിക്കെ,

ഭീമനായി ഗദയോങ്ങി
അട്ടഹാസം മുഴക്കുന്ന
കനവുകണ്ടങ്ങൊരു നാളില്‍
ഉറക്കം പോയെണീറ്റിട്ട്
ശങ്ക തീര്‍ക്കാനിറങ്ങുമ്പോള്‍
പെരുങ്കള്ളന്‍ പരുങ്ങുന്നൂ
ടോര്‍ച്ചുവെട്ടം വീഴവേ....

പുറമേ നിന്നു ഞാന്‍ വാതിലും പൂട്ടി
കള്ളനുമായങ്ങു യുദ്ധം തുടങ്ങീ

വീട്ടുകൊടുക്കാനാകില്ലെനിക്കിനി
വീഴാനൊരാഴവും ബാക്കിയില്ല.

യുദ്ധവും നീണ്ടു രാത്‌രിയും നീണ്ടു
വീഴാതെ ഞാനും കള്ളനും നിന്നു.

ബോധം മറയാന്‍ തുടങ്ങുമ്പൊഴേക്കും
വാതില്‍ പൊളിച്ചങ്ങനുജനെത്തുന്നൂ,
തളര്‍ന്ന കള്ളനെക്കെട്ടിമുറുക്കുന്നു
നാട്ടാരും വീട്ടാരുമോടിയെത്തുന്നൂ

'വാതില്‍ പൊളിച്ചാ കൊച്ചുചെറുക്കന്‍
നേരത്തു വന്നുപിടിച്ചില്ലയെങ്കില്‍
പാവമെലുമ്പനെ കള്ളന്‍ കശക്കി
ദൂരെയെറിഞ്ഞിട്ടു പൊയ് ക്കളഞ്ഞേനെ'

കേട്ടേന്‍ -ഈ വാക്കുകള്‍ ബോധം തെളിയവേ
ബോധമെനിക്കിനി വേണ്ടെന്നുമോര് ത്തേന്

Followers