Saturday, June 20, 2009

ഒരുപഴയ കഥ


പണ്ട് പണ്ട്
ഒരിടത്തൊരു
പുഴയുണ്ടായിരുന്നു.

മുത്തുമണികള്‍ പൊഴിച്ചുകൊണ്ട്
കളകളാരവം മുഴക്കിക്കൊണ്ട്
അവളങ്ങനെ ഒഴുകുമായിരുന്നു.

ചിത്രകാരനു മോഡലാവാനും
കവിക്കു ,
സ്വപ്നങ്ങളുടെ ചിറകു നല്കാനും
അവള്ക്കേറെയിഷ്ടം .

പിന്നീട് ,
മനസ്സിലെ ഉഷ്ണക്കാറ്റില്‍
ചായപ്പൊടികള്‍ കുതിര്‍ത്ത്
പുഴയെ വരയ്ക്കാന്‍
ചിത്രകാരന്‍ നടന്നതും ,

സ്വപ്നങ്ങളുടെ
പൊട്ടിയ നൂലില്‍
കവിഹ്യദയം കുരുക്കിട്ടതും

കഥയിലെ
തമാശകള്‍ .

..............................................................................
(വിദ്യാരം ഗം മാസിക മാര്‍ച്ച് 2006 )


mba-online-program.com
Counter provided by mba-online-program.com .

3 comments:

Sreekanth said...

keralathile marichu kondirikunna puzhalkal ki poem samarpikkanam

പ്രദീപ് പേരയം said...

thanks for read and write

Anonymous said...

ചിത്രകാരനു മോഡലാവാനും
കവിക്കു ,
സ്വപ്നങ്ങളുടെ ചിറകു നല്കാനും
അവള്ക്കേറെയിഷ്ടം .

Followers