Friday, September 12, 2014

ദുര്‍ബലന്‍
---------------
കരുത്തനാമനുജന്‍െറ
കരുത്തില്ലാ ജേൃഷ്ഠന്‍ ഞാന്

മൂപ്പുണ്ടെന്നതു മാത്‌രം
മുഴുപ്പെന്നാലൊട്ടുമില്ല

അരങ്ങത്താണവനെന്നും
അണിയറയിലൊതുങ്ങും ഞാന്‍

അരങ്ങത്തു വരാനുള്ളൊ-
രവസരം ഞാന്‍ കാത്തിരിക്കെ,

ഭീമനായി ഗദയോങ്ങി
അട്ടഹാസം മുഴക്കുന്ന
കനവുകണ്ടങ്ങൊരു നാളില്‍
ഉറക്കം പോയെണീറ്റിട്ട്
ശങ്ക തീര്‍ക്കാനിറങ്ങുമ്പോള്‍
പെരുങ്കള്ളന്‍ പരുങ്ങുന്നൂ
ടോര്‍ച്ചുവെട്ടം വീഴവേ....

പുറമേ നിന്നു ഞാന്‍ വാതിലും പൂട്ടി
കള്ളനുമായങ്ങു യുദ്ധം തുടങ്ങീ

വീട്ടുകൊടുക്കാനാകില്ലെനിക്കിനി
വീഴാനൊരാഴവും ബാക്കിയില്ല.

യുദ്ധവും നീണ്ടു രാത്‌രിയും നീണ്ടു
വീഴാതെ ഞാനും കള്ളനും നിന്നു.

ബോധം മറയാന്‍ തുടങ്ങുമ്പൊഴേക്കും
വാതില്‍ പൊളിച്ചങ്ങനുജനെത്തുന്നൂ,
തളര്‍ന്ന കള്ളനെക്കെട്ടിമുറുക്കുന്നു
നാട്ടാരും വീട്ടാരുമോടിയെത്തുന്നൂ

'വാതില്‍ പൊളിച്ചാ കൊച്ചുചെറുക്കന്‍
നേരത്തു വന്നുപിടിച്ചില്ലയെങ്കില്‍
പാവമെലുമ്പനെ കള്ളന്‍ കശക്കി
ദൂരെയെറിഞ്ഞിട്ടു പൊയ് ക്കളഞ്ഞേനെ'

കേട്ടേന്‍ -ഈ വാക്കുകള്‍ ബോധം തെളിയവേ
ബോധമെനിക്കിനി വേണ്ടെന്നുമോര് ത്തേന്

No comments:

Followers